1978ൽ നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പ്. ഞങ്ങളുടെ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി ഗോപാലൻ നായർ, ശങ്കരൻ, പത്തണ്ണൻ എന്ന മൺപാത്ര തൊഴിലാളി എന്നിവർ മത്സരിക്കുന്നു.

250 രൂപയാണ് കെട്ടിവെക്കേണ്ട പണം. എല്ലാവരും പഞ്ചായത്തിലെത്തി. സ്ഥാനാർത്ഥികളോട് ചിഹ്നം തീരുമാനിക്കാൻ പറഞ്ഞു. ഗോപാലൻ നായരുടെ ചിഹ്നം ”സൈക്കിൾ”, ശങ്കരന്റെ ”തീവണ്ടി എഞ്ചിൻ”. ബുദ്ധിമാനായ പത്തണ്ണൻ ”കുടം” ചിഹ്നമാണ് തിരഞ്ഞെടുത്തത്. രണ്ടു കാരണങ്ങൾ – ഒന്ന്, താൻ നിർമ്മിക്കുന്ന പാത്രം, രണ്ട്, വരയ്ക്കാൻ എളുപ്പം. ഗോപാലൻ നായർ സൈക്കിൾ വരപ്പിച്ചു. കോടിയ ചക്രവും, വളഞ്ഞ ഹാൻഡിലുമുള്ള സൈക്കിൾ. നാലെണ്ണം വരപ്പിച്ചപ്പോൾ നിർത്തി. ശങ്കരൻ തീവണ്ടി എഞ്ചിൻ വരച്ചത് കണ്ടാൽ ഒരു കമ്പിളിപ്പുഴുവാണെന്നേ തോന്നൂ. ശങ്കരനും പരാജയപ്പെട്ട് വര നിർത്തി. നമ്മടെ പത്തണ്ണന്റെ കുടം റോഡ് നിറയെ!!!
#വാൽക്കഷ്ണം:
മൂന്നു പേരും തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി.