ഏകാദശിയോടു കൂടി ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം കൊടിയിറങ്ങുന്നു.
1975 ലാണ് ചെമ്പൈ സംഗീതോത്സവം തുടങ്ങുന്നത്. അമ്പലത്തിനുള്ളിലെ പ്രദക്ഷിണ വഴിയുടെ അടുത്ത് ഒരു താത്കാലിക സ്റ്റേജിലാണ് രണ്ടു ദിവസത്തെ സംഗീതോത്സവം നടന്നത്. ചെമ്പൈയുടെ ശിഷ്യൻ മാണി ഭാഗവതർ, മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി, പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഗീതോത്സവത്തിന് ചുക്കാൻ പിടിച്ചത്. വയലിനുമായി ഞാനും ഗുരുവായൂരിലുണ്ടായിരുന്നു.

ഇന്ന് ചെമ്പൈ സംഗീതോത്സവം വിപുലമായി. സന്തോഷം!
ആദ്യ സംഗീതോത്സവം ഓർത്തു എന്നു മാത്രം.