48 കൊല്ലം മുമ്പ് ഒരു വിജയദശമി ദിവസമാണ് എന്റെ കർണ്ണാടക സംഗീതത്തിന്റെ അരങ്ങേറ്റം ഉണ്ടായത്.
ഗുരുനാഥന് വെറ്റിലയും അടയ്ക്കയും ദക്ഷിണയായി കൊടുത്ത് സ്റ്റേജിൽ കയറി.
ഇന്നത്തെപ്പോലെ ആർഭാടമായ അലങ്കാരങ്ങളൊന്നുമില്ലാതെ….
പ്രസിദ്ധനാവാൻ അന്നും ഇന്നും മോഹിച്ചിട്ടില്ല.
ഓരോ വിജയദശമി നാളിലും ഞാൻ പിതൃതുല്യനായ എന്റെ ഗുരുനാഥൻ വാസുദേവൻ നമ്പൂതിരിപ്പാടിനെ സ്മരിക്കാറുണ്ട്, നമസ്ക്കരിക്കാറുണ്ട്.
കുറെപ്പേരെ പഠിപ്പിച്ചു. പലരും പല വഴിയ്ക്ക് പോയി. എന്നെ ഓർക്കാൻ പോലും സമയമില്ലാത്ത തിരക്കുകളുമായി.
എന്റെ എല്ലാ ശിഷ്യർക്കും നല്ലതു ഭവിയ്ക്കട്ടെ! ആരോടും പരിഭവമില്ലാതെ…..